Source :- ONEINDIA NEWS
Kerala
oi-Rakhi
മുസ്ലിം
ലീഗിനും
കോണ്‍ഗ്രസിനുമെതിരെ
രൂക്ഷ
വിമർശനവുമായി
ഐഎന്‍എല്‍
സംസ്ഥാന
ജനറല്‍
സെക്രട്ടറി
കാസിം
ഇരിക്കൂർ.
ലോക്സഭാ
തെരഞ്ഞെടുപ്പിൽ
മുസ്ലിം
ലീഗിന്
നാല്
സീറ്റ്
അനുവദിച്ചുകിട്ടുകയാണെങ്കിൽ
അതിൽ
രണ്ടെണ്ണം
വനിതകൾക്ക്
നൽകും
എന്ന്
തട്ടിവിട്ട്
ലീഗ്
ജനറല്‍
സെക്രട്ടറി
എല്ലാവരേയും
ചിരിപ്പിച്ചിരിക്കുകയാണെന്നും
അദ്ദേഹം
പറഞ്ഞു.
എല്‍
ഡി
എഫില്‍
സി
പി
ഐക്ക്
നാല്
സീറ്റ്
നല്കുമ്പോള്
യു
ഡി
എഫിന്റെ
നട്ടെല്ലെന്ന്
പറയുന്ന
ലീഗിന്
2
സീറ്റ്
മാത്രമാണ്
നല്‍കുന്നതെന്നും
അദ്ദേഹം
ഫേസ്ബുക്ക്
കുറിപ്പിലൂടെ
വ്യക്തമാക്കുന്നു..
കാസിം
ഇരിക്കൂറിന്റെ
ഫേസ്ബുക്ക്
കുറിപ്പിന്റെ
പൂർണ്ണ
രൂപം
ഇങ്ങനെ-‘രാഷ്ട്രീയമായി
വിയോജിപ്പുകളുണ്ടെങ്കിലും
ഒരു
കാര്യം
അംഗീകരിക്കുന്നു,
മുസ്ലിം
ലീഗ്
സംസ്ഥാന
ജന.സെക്രട്ടറി
അഡ്വ.
പി.എം.എ
സലാം
അതിരസികനാണ്.
ആഗതമായ
ലോക്സഭാ
തെരഞ്ഞെടുപ്പിൽ
മുസ്ലിം
ലീഗിന്
നാല്
സീറ്റ്
അനുവദിച്ചുകിട്ടുകയാണെങ്കിൽ
അതിൽ
രണ്ടെണ്ണം
വനിതകൾക്ക്
നൽകും
എന്ന്
തട്ടിവിട്ടാണ്
ഈയിടെ
ആലപ്പുഴയിലെ
ഒരു
ചടങ്ങിൽ
സലാം
മലയാളികളെ
മൊത്തം
ചിരിപ്പിച്ചത്.
നാല്
പോയി
മൂന്നെണ്ണം
പോലും
വിലപേശി
വാങ്ങാൻ
കഴിയാതെ
നാണം
കെട്ടിരിക്കുമ്പോഴാണ്
25
നിയമസഭാ
സീറ്റ്
കിട്ടിയപ്പോൾ
പോലും
ജയിക്കുന്ന
ഒരു
സീറ്റ്
സ്ത്രീകൾക്ക്
കൊടുക്കാൻ
വിശാല
മനസ്കത
കാട്ടാത്ത
പാർട്ടി,
കയത്തിൽ
വീണുപോയ
ഇരുമ്പ്
കോടാലി
തിരിച്ചുകിട്ടാൻ
സ്വർണക്കോടാലി
നേർച്ച
നേരുന്നത്.
1967ൽ
ഇ.എം.എസിെൻറ
പാർട്ടി
വകവെച്ചു
നൽകിയ
രണ്ടുസീറ്റിെൻറ
കൂടെ
ഒന്നു
കൂടി
നൽകാൻ
അര
നൂറ്റാണ്ടിനു
ശേഷവും
കോൺഗ്രസ്
മുത്തശ്ശി
എന്തുകൊണ്ട്
കനിയുന്നില്ല?
ഇടതുപക്ഷത്ത്
സി.പി.ഐക്ക്
നാല്
സീറ്റ്
നൽകാൻ
സി.പി.എം
തയാറാകുമ്പോൾ
തങ്ങളാണ്
യു.ഡി.എഫിെൻറ
നട്ടെല്ല്
എന്നവകാശപ്പെടാറുള്ള
കുഞ്ഞാലിക്കുട്ടിലും
സലാമുമൊക്കെ
എന്തിനു
ജീവച്ഛവമായ
കോൺഗ്രസിനു
മുന്നിൽ
നിരുപാധികം
കീഴടങ്ങണം?
ഇവിടെയാണ്
മുസ്ലിം
(ലീഗ്)
നേതൃത്വത്തിെൻറ
കൊള്ളരുതായ്മ
ചർച്ച
ചെയ്യപ്പെടേണ്ടിവരുന്നത്.
ഇരുളുറഞ്ഞ
വർത്തമാനകാല
ഇന്ത്യനവസ്ഥയെ
കുറിച്ച്
മനസ്സിരുത്തി
ചിന്തിക്കുമ്പോൾ
അറിയാതെ
കണ്ണ്
നിറഞ്ഞുപോകുന്നത്
തങ്ങൾ
നേരിടുന്ന
വെല്ലുവിളികളെ
കുറിച്ചുള്ള
ബോധം
പോലും
നഷ്ടപ്പെട്ട
20
കോടി
മുസ്ലിംകളുടെ
ഭാവി
എന്ത്
എന്ന
ചോദ്യത്തിന്
വിദൂരതയിൽ
പോലും
ഉത്തരം
തെളിയാത്തത്
കൊണ്ടാണ്.
ബാബരിയാനന്തര
സംഭവ
വികാസങ്ങൾ
ഏത്
സമാധാനകാംക്ഷിയെയാണ്
ഭീതിപ്പെടുത്താത്തത്?
ലീഗ്
സംസ്ഥാന
അധ്യക്ഷൻ
സ്വാദിഖലി
തങ്ങളുടെ
അവധാനത
തൊട്ടുതീണ്ടാത്ത
വിവാദ
പ്രസംഗത്തിനുള്ള
പ്രതികരണമെന്നോണം
സംഘ്പരിവാർ
ജിഹ്വ
‘ജന്മഭൂമി
‘എഴുതിയ
മുഖപ്രസംഗം
തുടങ്ങുന്നത്
ശ്രദ്ധിച്ചില്ലേ?
”അയോധ്യയിൽ
രാമക്ഷേത്രം
യാഥാർഥ്യമായതോടെ
ആശ്ചര്യകരമായ
മാറ്റങ്ങളാണ്
രാജ്യത്ത്
സംഭവിച്ചുകൊണ്ടിരിക്കുന്നത്.”
അതെ,
ഹിന്ദുത്വശക്തികളുടെ
രക്തദാഹം
ശമിപ്പിക്കുന്ന
മാറ്റങ്ങളാണ്
കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്.
മുസ്ലിം
നേതൃത്വം
(
മത,
രാഷ്ട്രീയ,
സാംസ്കാരിക
മണ്ഡലങ്ങളിൽ
വിരാചിക്കുന്നവരെല്ലാം
)
ഒരു
പ്രത്യേക
മാനസികാവസ്ഥയിലേക്ക്
എടുത്തെറിയപ്പെട്ടതായി
സൂക്ഷ്മ
നിരീക്ഷണത്തിൽ
വായിച്ചെടുക്കാം.
ശത്രുവിനോടുള്ള
വിധേയത്വം
മാത്രമാണ്
ഇനി
രക്ഷപ്പെടാനുള്ള
വഴി
എന്ന
ചിന്തയിൽ
നിരർഥകമായ
വാദങ്ങൾ
മുന്നോട്ടുവെക്കാൻ
പണ്ഡിതന്മാർ
പോലും
ഉദ്യുക്തരാവുന്നു.
1949
ഡിസംബർ
22ന്
രാത്രി
ഇശാ
നമസ്കാരം
കഴിഞ്ഞ്
അടച്ചുപൂട്ടിയ
പള്ളിയിൽ
പിറ്റേന്ന്
പുലർച്ചെ
വിഗ്രഹം
പ്രത്യക്ഷപ്പെട്ടത്
അവിടെ
ആരും
നമസ്കരിക്കാത്തത്
കൊണ്ടാണെന്ന
സിദ്ധാന്തം
വൈറലാവുന്ന
ഒരു
കാലം
ആശയകാലുഷ്യത്തിെൻറതാണ്.
2024
ജനുവരി
22ഓടെ
തുറക്കപ്പെട്ട
‘ജാനുസിെൻറ
കവാടത്തിലുടെ
കടന്നുവരുന്ന
മുസീബത്തുകളെ
തടുക്കാൻ
രാഷ്ട്രീയമായോ
ധൈഷണികമായോ
സാമ്പത്തികമായോ
20
കോടി
മുസ്ലിംകൾ
സജ്ജരല്ല്ല.
മാത്രമല്ല,
വരാനിക്കുന്ന
ദുരന്തപരമ്പരയെ
കുറിച്ച്
കൂടിയിരുന്ന്
ഒന്ന്
ചർച്ച
ചെയ്യാൻ
പോലും
പ്രാപ്തരായ
നേതൃത്വത്തിെൻറ
അഭാവം
നട്ടുച്ചനേരത്തും
കൂരിരുട്ട്
പരത്തുകയാണ്.
ഒരു
വേള
ബാബരിക്കേസ്
ശക്തമായി
വാദിക്കാൻ
ഓൾ
ഇന്ത്യാ
മുസ്ലിം
പേഴ്സണൽ
ലാ
ബോർഡ്
ത്രാണി
കാട്ടിയിരുന്നു.
മുസ്ലിംകൾക്ക്
രാഷ്ട്രീയ
ദിശാബോധം
നൽകാൻ
ഒരു
പരിധിവരെയെങ്കിലും
ഓൾ
ഇന്ത്യാ
മജ്ലിസെ
മുശാവറക്ക്
സാധിച്ചിരുന്നു.
ന്യൂനപക്ഷങ്ങളുടെ
ജീവിതാവസ്ഥയെ
കുറിച്ച്
താൽപര്യവും
ബോധവുമുള്ള
നിസ്വാർഥരായ
ഒരു
പിടി
നേതാക്കളുണ്ടായിരുന്നു
അക്കാലത്ത്.
ബാബരിപ്പള്ളിയോടൊപ്പം
തകർക്കപ്പെട്ട
ഈ
നേതൃനിരക്കു
പകരം
വിവരവും
ദീർഘവീക്ഷണവുമുള്ള
ഒരു
തലമുറ
കടന്നുവന്നില്ല.
എന്നുമാത്രമല്ല,
തീവ്രചിന്താഗതിക്കാരും
സ്റ്റിഗ്മ
പേറുന്നരുമാണ്
ഇപ്പോൾ
അരങ്ങ്
വാഴുന്നത്.
ന്യുനപക്ഷങ്ങളുമായി
ബന്ധപ്പെട്ട
ഏത്
വിഷയം
വന്നാലും
ദേശീയ
മാധ്യമങ്ങൾ
അഭിപ്രായമാരായുക
ഹൈദരാബാദിലെ
മജ്ലിസ്
നേതാവ്
സലാഹുദ്ദീൻ
ഉവൈസിയോടാണ്.
അദ്ദേഹത്തിെൻറ
കാഴ്ചപ്പാടും
ചൊല്ലും
ചെയ്തിയും
വിവേകത്തിെൻറയോ
അവധാനതയുടെയോ
അല്ല
എന്ന്
എല്ലാവർക്കുമറിയാം.
അദ്ദേഹത്തിെൻറ
രാഷ്ട്രീയം
ബി.ജെ.പിക്കാണ്
ഗുണം
ചെയ്യുന്നതെന്ന്
അനുഭവങ്ങളിൽനിന്ന്
നാം
പഠിച്ചതാണ്.
ഒരു
വേള
ഇബ്രാഹീം
സുലൈമാൻ
സേട്ടുവും
ജി.എം
ബനാത്ത്
വാലയുമൊക്കെയായിരുന്നു
പാർലമെൻറനികത്തും
പുറത്തും
ന്യൂനപക്ഷങ്ങൾക്ക്
വേണ്ടി
വാദിച്ചതും
പോരാടിയതും.
സേട്ടിെൻറ
ആത്മാർഥത
തുളുമ്പുന്ന
വാക്ധോരണി
ഗ്രീഷ്മാന്തവർഷത്തിലെ
ഇടിമുഴക്കമായി
ഇന്ത്യൻ
രാഷ്ട്രീയ
നഭസ്സിൽ
പ്രതിദ്ധ്വനിച്ചിരുന്നു.
അതുകേട്ട്
രാഷ്ട്രീയ
ഘടാഘടിയന്മാർ
പോലും
ഞെട്ടിയിട്ടുണ്ട്.
ഇവർക്ക്
പകരം
അരങ്ങത്തേക്ക്
കയറിവന്നവരുടെ
നിലപാടും
നിലവാരവും
പാർലമെൻറിനകത്തും
പുറത്തും
നാം
കാണുന്നുണ്ട്.
ഇന്ദിരയുടെ
ഏകാധിപത്യത്തിനും
റാവുവിെൻറ
വർഗീയ
ഗൂഢാലോചനകൾക്കുമെതിരെ
ഒറ്റയാൾ
പട്ടാളമായി
പൊരുതിയ
സേട്ടിെൻറ
സ്ഥാനത്തുവെക്കാൻ
പറ്റുന്ന
ഒരു
നേതാവിനെ
പാർലമെൻറിൽ
തൊട്ടുകാണിക്കാൻ
പറ്റുമോ?
മോദിക്കു
മുന്നിൽ
മുട്ടു
വിറക്കാതെ
സംസാരിക്കാൻ
ശേഷിയുള്ള
എത്ര
പേരുണ്ട്
ഇക്കുട്ടത്തിൽ?
വിരലിലെണ്ണാവുന്ന
മുസ്ലിം
എം.പിമാർ
എല്ലാവരും
കൂടി
കാഴ്ചവെക്കുന്ന
പ്രകടനം
സി.പി.എമ്മിലെ
ജോൺ
ബ്രിട്ടാസിെൻറ
പെർഫോമൻസിെൻറ
അടുത്തുപോലുമെത്തുമോ?
സത്യസന്ധമായി
പറയൂ.
ബാബരിയുടെ
മണ്ണിൽ
രാമക്ഷേത്രം
ഉയർന്നതോടെ
ജ്ഞാൻവാപി
മസ്ജിദിെൻറ
അടിത്തറ
മാന്താൻ
തുടങ്ങി.
ഇതുവരെ
പിന്നിൽനിന്ന്
കളിച്ച
യു.പി
മുഖ്യമന്ത്രി
യോഗി
ആദിത്യനാഥ്
ഇനി
പിടിച്ചെടുക്കാനുള്ളത്
കാശിയിലെയും
മഥുരയിലെയും
പള്ളികളാണെന്ന്
കഴിഞ്ഞദിവസം
നിയമസഭയിൽ
അസന്ദിഗ്ധമായി
പ്രഖ്യാപിച്ചുകഴിഞ്ഞു.
ഭൂരിപക്ഷ
അധിശത്വം
അരക്കിട്ടുറപ്പിച്ചുകഴിഞ്ഞു.
ഇനി
ഏത്
പള്ളി
തകർക്കപ്പെട്ടാലും
‘സംയമനം’
പാലിക്കാനും’
‘സമാധാനത്തിെൻറ
പൂത്തിരി
കത്തിക്കാനും’
മാത്രമേ
ആഹ്വാനമുയരൂ
എന്ന്
ഏതാണ്ടുറപ്പായിട്ടുണ്ട്.
കുത്താൻ
വരുന്ന
പോത്തിനോട്
വേദമോതിയിട്ട്
ഫലമില്ല
എന്ന്
വരുമ്പോൾ
പോത്തിനെ
തല്ലിയോടിക്കാൻ
എന്താണ്
പോംവഴി
എന്ന്
ചിന്തിക്കുന്നതിനു
പകരം
പോത്തിനെ
തല്ലുന്നതിൽ
രണ്ടുണ്ട്
ഖൗല്
എന്ന്
പറഞ്ഞ്
അനുയായികളെ
ആശയക്കുഴപ്പത്തിലാക്കുന്ന
മത
നേതൃത്വമാണ്
രാജ്യത്തുടനീളമുള്ളതെന്ന്
പറയാതെ
വയ്യ.
വർഗിയ
ഫാഷിസ്റ്റുകൾക്ക്
വേണ്ടിയും
വക്കാലത്ത്
പിടിക്കുന്നവരാണ്
കൂടുതൽ.
ഏകസിവിൽകോഡ്
ന്യുനപക്ഷങ്ങളുടെ
തലക്കുമുകളിൽ
തൂങ്ങിക്കിടക്കുന്ന
ഡെമോക്ലീസിെൻറ
വാളാണ
്
എന്ന്
മുസ്ലിം
സമൂഹത്തെ
നിരന്തരം
ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന
സുലൈമാൻ
സേട്ട്
ഇന്ന്
നമ്മോടൊപ്പമില്ലാത്തത്
കൊണ്ട്
ഉത്തരാഖണ്ഡിൽ
യൂണിഫോം
സിവിൽകോഡ്
നടപ്പാക്കിയപ്പോൾ
വാവിട്ടുകരയാൻ
പോലും
ഇവിടെ
ആരുമുണ്ടായില്ല.
ഭർത്താവ്
മരിച്ചാലോ
വിവാഹം
മോചനം
ചെയ്യപ്പെട്ടാലോ
ഖുർആൻ
ആഞ്ജാപിച്ച
നിർബന്ധമായ
‘ഇദ്ദ’
ഇരിക്കാൻ
പോലും
പാടില്ല
എന്ന
വ്യവസ്ഥയോട്
കൂടി
സിവിൽകോഡ്
പാസ്സാക്കിയിട്ടും
ഒരു
പണ്ഡിതകേസരിയും
കുണ്ഠിതപ്പെടുന്നത്
കേട്ടില്ല.
ഉത്തരാഖണ്ഡിനെ
മാതൃകയാക്കി
യു.പിയും
രാജസ്ഥാനും
മധ്യപ്രദേശുമൊക്കെ
ഈ
ദിശയിൽ
നിയമനിർമാണത്തിന്
കോപ്പ്
കൂട്ടുകയാണെത്ര.
എല്ലാം
കൈവിട്ട
ശേഷം
പ്രതിഷേധവും
പ്രകടവനും
നടത്തിയിട്ട്
യാതൊരു
കാര്യവുമില്ല.
ഡൽഹി
മെഹ്റൊളിയിലെ
പള്ളിയും
മദ്രസയും
തകർത്ത
അതേ
ആസുരശക്തികളാണ്
ഉത്തരാഖണ്ഡിലെ
ഹൽദ്വാനിൽ
അനധികൃത
‘ഭൂമിയിൽ’
എന്ന്
പറഞ്ഞ്
ബുൾഡോസർ
ഉപയോഗിച്ച്
മദ്രസ
തകർക്കുകയും
ഷൂട്ട്
അറ്റ്
സൈറ്റ്
പ്രഖ്യാപിക്കുകയും
ചെയ്തത്്.
ഇതിനകം
നാലുപേർ
മരിച്ചുവീണു.
അവർ
മുസ്ലിംകളാവാനേ
തരമുള്ളൂ.
കൂട്ടമരണങ്ങളുടെ
വർത്തമാനമാണ്
ഇനി
കേൾക്കാൻ
പോകുന്നത്.
എഴുത്തുകാരിയും
ചിന്തകയുമായ
ദേവിക
ദേവു
മുന്നറിയിപ്പ്
നൽകിയത്
പോലെ
സംഘ്പരിവാർ
ആയുധങ്ങൾക്ക്
മൂർച്ച
കൂട്ടുകയാണ്;
മുസ്ലിംകളെ
കൂട്ടക്കൊല
ചെയ്യാൻ
വേണ്ടി.
അതിെൻറ
തുടക്കമാവാതിരിക്കട്ടെ
ഈ
ഷുട്ട്
അറ്റ്
സൈറ്റ്.
കണ്ണും
കാതും
തുറന്നിരുന്ന്
അതീവ
ജാഗ്രത
പാലിക്കേണ്ട
ഈ
ദശാസ്ന്ധി
സൃഷ്ടിച്ച
കൂരിരുട്ടിൽ
കണ്ണൂം
പൂട്ടി
കരിമ്പൂച്ചയെ
തപ്പാൻ
മൽസരിക്കുന്നതിലെ
പോഴത്തം
ബോധ്യപ്പെടാത്തവരാണ്
ഒഴുക്കിനൊത്ത്
നീന്താൻ
പരിശീലന
നേടുന്നതെന്ന്
പറയാതെ
വയ്യ’.
English summary
League is ashamed of not being able to bargain three seats in UDF: INL
Story first published: Saturday, February 10, 2024, 16:06 [IST]