Home ബിസിനസ്സ് business malyalam അഞ്ചുമണ്ഡലങ്ങളിൽ തോൽക്കണോ ജയിക്കണോ; യുഡിഎഫിനോട് വിലപേശി എസ്​ഡിപിഐ

അഞ്ചുമണ്ഡലങ്ങളിൽ തോൽക്കണോ ജയിക്കണോ; യുഡിഎഫിനോട് വിലപേശി എസ്​ഡിപിഐ

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എസ്ഡിപിഐയുടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരിക്കാൻ യുഡിഎഫിനു മുന്നിൽ എസ്​ഡിപിഐ ചില നിബന്ധനകൾ മുന്നോട്ടു വച്ചിരിക്കുകയാണെന്നാണ് സൂചനകൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് എസ്ഡിപിഐയും യു ഡി എഫും തുടക്കമിട്ടുവെന്നും ചില കോൺഗ്രസ് നേതാക്കൾ സൂചന നൽകി. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ നിർത്താതിരിക്കാൻ സംസ്ഥാനത്തെ നാലോളം മണ്ഡലങ്ങളിൽ തങ്ങൾക്കു കൂടി സ്വീകാര്യരായ സ്ഥാനാർത്ഥികളെ യുഡിഎഫ് നിർത്തണമെന്നുള്ളതാണ് എസ്ഡിപിഐയുടെ പ്രധാന ആവശ്യം.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്​ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. സമീപകാലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ നൽകിവന്നിരുന്ന എസ്ഡിപിഐയുടെ പുതിയ തീരുമാനം വലിയ ചർച്ചകൾക്ക് വഴി വയ്ക്കുകയും ചെയതിരുന്നു. എൽഡിഎഫും യുഡിഎഫും എൻഡിഎയും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് എസ്ഡിപിഐയുടെ നീക്കം തങ്ങക്ക് വലിയ തിരിച്ചടിയാകുമെന്നായിരുന്നു യുഡിഎഫ് വിലയിരുത്തൽ. ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന യുഡിഎഫിൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് നിബന്ധനകൾക്ക് വധേയമായി വിട്ടുവീഴ്ച ചെയ്യാമെന്ന് എസ്​ഡിപിഐ അറിയിച്ചിരിക്കുന്നത്.

തങ്ങൾക്കും വലിയ സ്വാധീനമുള്ള നാലു മണ്ഡലങ്ങളിൽ തങ്ങളുടെ കൂടി താല്പര്യമുള്ള യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തണമെന്നാണ് എസ്​ഡിപിഐ ആവശ്യപ്പട്ടിരിക്കുന്നത്. എറണാകളും ജില്ലയിലെ കളമശ്ശേരി, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, നേമം എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ തങ്ങൾക്കു കൂടി സ്വീകാര്യനായിരിക്കണമെന്നാണ് എസ്​ഡിപിഐയുടെ ആവശ്യം. ഈ നാലു മണ്ഡലങ്ങളിലും വിജയി ആരാണെന്ന് തീരുമാനിക്കാനുള്ള വോട്ട് ഷെയർ തങ്ങൾക്കുണ്ടെന്നും അവർ അവകാശപ്പെടുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ തങ്ങൾ ചെയ്യുന്ന വിട്ടുവീഴ്ച മഞ്ചേശ്വരത്തിനൊപ്പം മറ്റു നാലു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുമെന്നും എസ്​ഡിപിഐ നേതൃത്വം യുഡിഎഫിന് ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.

എസ്ഡിപിഐയുടെ പുതിയ ആവശ്യത്തോട് യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മുസ്ലീംലീഗിന് ഇക്കാര്യത്തിൽ അനുകൂല മനോഭാവമാണെന്നാണ് അറിയാൻ കഴിയുന്നത്. എസ്​ഡിപിഐ മഞ്ചേശ്വരത്ത് മത്സരിച്ചാൽ അത് തങ്ങളുടെ വിജയം തടയുമെന്നും ബിജെപിക്ക് സാധ്യത വർദ്ധിക്കുമെന്നും ലീഗിന് ആശങ്കയുണ്ട്.

മാത്രമല്ല ഒരു ഇടവേളയ്ക്കു ശേഷം മലബാർ മേഖലയ്ക്കു പുറത്ത് ഒരു വിജയം ആഗ്രഹിക്കുന്ന ലീഗിന് ഇത്തവണ കളമശ്ശേരിയിലൂടെ അത് നേടിയെടുക്കാൻ കഴിയുമന്നുള്ള പ്രതീക്ഷയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്​ഡിപിഐ- യുഡിഎഫ് രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിലെടുക്കുന്ന നിലപാട് അനുസരിച്ചായിരിക്കും യുഡിഎഫ് തീരുമാനം കെെക്കൊള്ളുക.