Home LATEST NEWS malyalam പുതിയ വാർത്ത സ്യൂട് കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; ഏഴു ബീഹാര്‍ സ്വദേശികള്‍ പിടിയില്‍

സ്യൂട് കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; ഏഴു ബീഹാര്‍ സ്വദേശികള്‍ പിടിയില്‍

3
0

Source :- SIRAJLIVE NEWS

ബെംഗളൂരു | ബെംഗളൂരുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ എല്ലാ പ്രതികളും പിടിയില്‍. ബിഹാര്‍ സ്വദേശികളായ ഏഴു പേരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവിലെ ചന്ദാപുര റെയില്‍വേ പാലത്തിന് കീഴെ മെയ് 21-നാണ് നീല സ്യൂട്ട് കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലായിരുന്നു സ്യൂട്ട് കേസ്. സ്യൂട്ട് കേസില്‍ നിന്ന് മറ്റ് തെളിവുകളൊന്നും ലഭിച്ചില്ല. ബിഹാര്‍ സ്വദേശിനിയായ 17 കാരിയാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പ്രതികള്‍ ബിഹാറിലെ നവാദ ജില്ലയില്‍ നിന്നുള്ളവരാണ്. ബെംഗളുരു സൂര്യനഗര്‍ പോലീസ് ബിഹാറിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളുടെ പേരുവിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല. വേറെ എവിടെയോ വച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്‌കേസിലാക്കി ട്രെയിനില്‍ കയറ്റിക്കൊണ്ട് വന്ന് എറിയുകയായിരുന്നുവെന്ന് ബെംഗളൂരു റൂറല്‍ എസ് പി സി കെ ബാബ പറഞ്ഞു. എന്തിനാണ് ഇവര്‍ പെണ്‍കുട്ടിയെ കൊന്നതെന്ന് കണ്ടെത്താന്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. പ്രതികളെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.