Home LATEST NEWS malyalam പുതിയ വാർത്ത ഇറാനിലെ മൂന്ന് വിമാനത്താവളങ്ങളിൽ ഇസ്റാഈൽ വ്യോമാക്രമണം; നിരവധി വിമാനങ്ങൾ തകർന്നു

ഇറാനിലെ മൂന്ന് വിമാനത്താവളങ്ങളിൽ ഇസ്റാഈൽ വ്യോമാക്രമണം; നിരവധി വിമാനങ്ങൾ തകർന്നു

3
0

Source :- SIRAJLIVE NEWS

ടെഹ്റാൻ | ഇറാനിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ സൈന്യം വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ടെഹ്റാനിലെ മെഹ്റാബാദ്, ബഹ്റാം, ആസ്മയേഷ് എന്നീ വിമാനത്താവളങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചു. രാജ്യത്തുടനീളം പുതിയ പരമ്പര ആക്രമണങ്ങൾ നടത്തിയതായും ഇസ്റാഈൽ അവകാശപ്പെട്ടു. ആക്രമണത്തിൽ ഡസൻ കണക്കിന് വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

യു എസ് ഇസ്റാഈൽ സംയുക്ത ആക്രമണങ്ങളിൽ തിങ്കളാഴ്ച ആറ് കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാന്റെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിൽ ഇസ്റാഈൽ, യു എസ് ഏജൻസികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 17 പേരെ ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവർ സൈനിക സൈറ്റുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈമാറിയതായാണ് ആരോപണം.

അതേസമയം, യു എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശങ്ങളിൽ ഇറാൻ തങ്ങളുടെ മറുപടി തയ്യാറാക്കിയതായി അറിയിച്ചു. പാകിസ്താൻ മുഖേനയാണ് ഈ മറുപടി കൈമാറുന്നത്. എന്നാൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ല. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഉപരോധങ്ങൾ നീക്കണമെന്നും ഗസ്സ ഉൾപ്പെടെയുള്ള മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി പ്രത്യേക പ്രോട്ടോക്കോൾ വേണമെന്നും ഇറാൻ നിർദ്ദേശിച്ചു.

ഇതിനിടെ സൗത്ത് പാഴ്സ് പെട്രോകെമിക്കൽ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം രാജ്യത്തെ ഊർജ്ജ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാൻ ഭരണകൂടം പ്രതികരിച്ചു. ലബനാനിലും ഗസ്സയിലും ഇസ്റാഈൽ ആക്രമണം തുടരുകയാണ്. ലബനാനിൽ മാർച്ച് 2 മുതൽ ഇതുവരെ 1497 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിനിടെ തെക്കൻ ഇസ്റാഈലിലും തെൽ അവീവിലും യമനിൽ നിന്നും ഇറാനിൽ നിന്നുമുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

Summary

The Israeli military conducted large-scale aerial strikes across Iran, targeting military infrastructure at Mehrabad, Bahram, and Azmayesh airports. While Tehran has formulated a response to US-led ceasefire proposals through intermediaries, it continues to face significant infrastructure damage and civilian casualties. Tensions remain high as Iran demands an end to regional conflicts and the lifting of sanctions as part of any permanent peace agreement.